ഇന്നലെ


ദൈവം എന്നില്‍ ഹൃദയത്തിനായി ഒരിടംതന്നു

അവിടേ ഒരുകൊച്ചു ഹൃദയത്തിന്‍റെ വിത്തുനട്ടു

മതാപിതഗുരുക്കന്മാര്‍ പകര്‍ന്നുതന്നൊരു

സ്നേഹത്തിന്‍റെ മുലപാല്‍കുടിച്ച്

എന്നോടോപം എന്‍റെ ഹൃദയവും വളര്‍ന്നു

സ്വപ്‌നങ്ങള്‍കൊണ്ട് ഞാന്‍ വളംമിട്ടു

എന്‍റെ ഹൃദയം പടര്‍ന്നുപന്തലിച്ചു

ഹൃദയത്തിന്‍റെ ശിഖരങ്ങളില്‍ സ്നേഹത്തിന്‍റെ

സുഗന്ധമുള്ളപൂക്കള്‍ വിരിഞ്ഞു

സ്നേഹത്തിന്‍റെ നറുതേന്‍പൊഴിച്ചു വിരുന്നോരുക്കി

സ്നേഹത്തിന്‍റെ പരാഗണരേണുക്കള്‍ക്കായി കാത്തിരുന്നു\

ഒരുപൂമ്പാറ്റപോലും ഇതിലെ വന്നില്ല

വന്നതോ കുറെ തണ്ടുതുരപ്പന്‍ പുഴുക്കളും  മൂഞ്ഞയും

 പുഴുക്കള്‍ ഹൃദയംകാര്‍ന്നുതിന്നു മൂഞ്ഞയോ

കണ്ണുനീര്‍പോലും ഊറ്റികുടിച്ചു

നിലമൊരുക്കി വിളയിറക്കി വളംമിട്ടിട്ടും

വിളനശിച്ച കൃഷിക്കാരനെപോലെ

സ്വസ്ഥത നശിച്ച് സമാധാനം നഷ്ടപെട്ട

നീരുവറ്റി മുരടിച്ച  ഹൃദയവുമായി ഞാന്‍ നിന്നു.

ഇന്ന്‍

ഹൃദയം കൊത്തിപറച്ചു അവിടെ ഞാന്‍ഒരു വാഴനട്ടു
 
ഇപ്പോള്‍ സ്വസ്ഥം സമാധാനം

നാളെ

വാഴകുലച്ചു പാകമാകുമ്പോള്‍ അവകാശവുംമായി

എതെല്ലും തംബ്രാക്കന്മാര്‍ വരുമെന്നറിയാം 

എങ്കിലും ഹൃദയത്തെക്കാള്‍  മെച്ചം വാഴതന്നെ













നീറി കത്തുന്ന കരിന്തിരി 

 

വീണ്ടും വീണ്ടും പുകച്ചാണ്

 

നിന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ ചായം തേച്ചത്

 

വറ്റിത്തുടങ്ങിയ ഹൃദയത്തിലെ

 

അവസാനത്തെ തുള്ളിയും ഊറ്റിയെടുത്താണ്

 

ഞാന്‍ നിനക്ക്  പകര്‍ന്നുതന്നത്

 

കണ്ണുനീരിന്‍റെ ഉപ്പിട്ട മാംസംകൊണ്ട്

 

എരിവും പുളിയും ഒളിപ്പിച്ചുവെച്ച്

 

നിനക്ക് വിരുന്നൊരുക്കി

 

ഇന്നിപ്പോ

 

വിശപ്പുമാറി ദാഹമകന്ന്‍

 

നിറമുള്ള ജീവിതത്തില്‍

 

നീയെന്നെ മുറിപെടുത്തുന്നു

 

ഈ മുറിവുക്കളില്‍ നിന്നെല്ലാം

 

ഞാന്‍ പ്രണയം‌യെന്തെന്ന്‍ പഠിക്കുന്നു


















ഞാന്‍ അക്ഷരങ്ങളുടെ ഇടയില്‍ ജീവിച്ചവള്‍

അക്ഷരങ്ങളായിരുന്നു എന്‍റെ ലോകം

എനിക്ക് ചുറ്റും അക്ഷരങ്ങളായിരുന്നു

കണ്ടതും കേട്ടതും എല്ലാം കുറേ അക്ഷരങ്ങള്‍

നിന്നോടുള്ള എന്‍റെ പ്രണയം

അക്ഷരങ്ങളുടെ വസന്തകാലമായിരുന്നു

എന്‍റെ വികാരവിചാരങ്ങളെ അക്ഷരങ്ങളാക്കി

അക്ഷരങ്ങളെ വാക്കുകളാക്കി

കടലാസ്സില്‍ പകര്‍ത്തി നിനക്കുസമ്മാനിച്ചു

വെറുതെ കണ്ണ്‍ ഒന്നോടിച്ചു എന്ന്‍ വരുത്തി

നീ പറഞ്ഞു, ഇത് വെറുമക്ഷരങ്ങളല്ലേ

അന്ന്‍ അറിഞ്ഞില്ല ഞാന്‍ നിനക്ക്

തണുപ്പകറ്റാന്‍ വിധിക്കപെട്ട കമ്പളം മാത്രമേന്ന്‍

വര്‍ഷങ്ങള്‍ക്കിപ്പുറം കോടതിയില്‍

ഇന്നും എനിക്ക് മനസിലാക്കാത്ത കുറേയേറെ

അക്ഷരങ്ങളെ കൂട്ടുപിടിച്ച് നീ ഇറങ്ങിപോയി

നിന്നെ കുറിച്ചെഴുതിയ

അക്ഷരങ്ങള്‍ മാത്രം എന്നില്‍ ബാക്കിയായി

നിന്‍റെ ഓര്‍മകളെ എന്നില്‍ നിന്ന്‍ അകറ്റാന്‍

തീയെപുല്‍കിയ കടലാസുകഷണങ്ങളില്‍

ഇന്നും അതിജീവനത്തിന്നായി നിലവിളിക്കുന്ന

അക്ഷരങ്ങളുടെ ശബ്ദം മുഴങ്ങുന്നു.......


















ഓരോ നിമിഷവും ഓരോ പാഠം

പുതുതായി കിട്ടുന്ന തിരിച്ചറിവുകള്‍

നഷ്ടങ്ങളില്‍ പഠിക്കാതെ

വിണ്ടും ആവര്‍ത്തിക്കുമ്പോള്‍

നഷ്ടങ്ങളുടെ എണ്ണം ഏറുന്നു

ഞാന്‍ പോലും അറിയാതെ

നീ ഇന്ന് പഠിപിച്ചൊരു പാഠം

സ്നേഹിക്കാം

സ്നേഹം അധികാരം ആകരുത്..

സ്നേഹം അധികാരമായാല്‍ ????

നിന്‍റെ നഷ്ടടങ്ങളുടെ എണ്ണം എറിടും.

എനിക്കറിയാം നിനക്ക് നിഷ്പ്രയാസം കഴിയും.

പല അധികാരങ്ങളും തച്ചുടച്ച്

സ്വതത്രമായ വിപ്ലവകാരികളുടെ

പിന്‍ തലമുറ അല്ലെ നീയും

ഞാനോ ഇന്നും ആ പഴയ ജന്മി



എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner