എത്ര കാലം കഴിഞ്ഞു പോയാലും

ചിലതെല്ലാം ചിതലരിക്കാതെ കിടക്കും

 മനസിന്റെ കുഴിമാടത്തില്‍...

ദ്രവിക്കാതെ അഴുക്കാതെ ഇങ്ങനെ.

എന്തൊക്കയോ ഓര്‍മ്മകള്‍

പേറി അലഞ്ഞു ഞാന്‍.

നടവഴിയിലൂടെ നടന്നു നിങ്ങുമ്പോള്‍

വിണ്ടും പുറകോട്ടു വലിക്കും .

സങ്കടങ്ങളുടെ കുഴിയിലേക്ക് എന്നെ

വലിച്ചിടുന്ന ഓര്‍മ്മകള്‍.

എന്തിനാണ്ണ്‍ എന്നെ വിണ്ടും വിണ്ടും

ഓര്‍മകളില്‍ ഇങ്ങനെ വേദനിപ്പിക്കുന്നത്

ജിവിതം ഒരു സമരം ആയി മാറുന്നു

ഓര്‍മകളുടെ പടയൊരുക്കം.

എനിക്ക് എതിരായി

നിലക്കാത്ത കാഹളം

കാതുകളില്‍ തുളച്ചുകയറുന്നു.

വിണ്ടും മരണം എന്നെ വിളികുന്നുവോ??

അറിയാതെ ഞാന്‍

മരണത്തെ സ്നേഹിച്ചു തുടങ്ങിയോ???

മധുരമുള്ള ഓര്‍മകളായിരുന്നു

എനിക്ക് എല്ലാം..

എവിടെവെച്ചോ

നിന്നെ നഷ്ടമായപ്പോള്‍ അവയെല്ലാം

വേദനകള്‍ മാത്രമായി മാറി

നിലക്കാത്ത വേദനകള്‍.

ഓരോ നിമിഷവും

എന്നെ വിട്ട് അകലും തോറും

സങ്കടങ്ങളുടെ പടുകുഴിക്ക്  ആഴം

കൂടി കൂടി വരുന്നു.

ഇപോ എന്നെ ഇട്ട് മൂടുവാന്‍ പാകമായി

ഇതാകും ചിലപ്പോള്‍ എന്‍റെ ശവക്കുഴി

എന്നെ ഇട്ടു മൂടാനുള്ള കുഴി
























ഞാന്‍ ഒരു കുഞ്ഞു പക്ഷി

പറക്കാന്‍ ചിറക് നഷ്ടപെട്ട

കുഞ്ഞു പക്ഷി

ഇന്നലകളില്‍ 

ഞാനും കിനാക്കള്‍ കണ്ടിരുന്നു

പുലരിയും പൂമരങ്ങളും

കായും തേനുമായി എനിക്ക്

വിരുന്നൊരുക്കുന്ന കിനാക്കള്‍

ചിറകിന്‍ വര്‍ണ തുവലുകള്‍

വിടര്‍ത്തി പാറിപറക്കുന്ന കിനാക്കള്‍

രണ്ടു ചിറകിന്‍ താളത്തില്‍ 

പുതിയ ഒരു പാട്ട്.

അങ്ങനെ എത്ര കിനാക്കള്‍




ഇന്ന്‍

മരണദൂതുമായി ആരോ 


കടന്നുവനേന്‍ കൂട് തകര്‍ത്തെറിഞ്ഞു

കുഞ്ഞു ചിറകുകള്‍ മെല്ലെ വിരിച്ചു 

ദിക്കറിയാതെ 

ഞാന്‍ പാറിപറക്കും മുന്‍പേ

എന്‍ ചിറകാരോ അരിഞ്ഞുകളഞ്ഞു.

ഒരു ചില്ലയില്‍ കൂട് കൂട്ടും മുന്‍പേ 

എന്‍ കിനാക്കള്‍ വിണുടഞ്ഞുപോയി

ഒരു ചിറകേറി പിടഞ്ഞു വീണതോ

സങ്കടങ്ങളുടെ ഈ പടുകുഴിയിലേക്ക്

ഒരു ചിറക് മാത്രം,,

പറന്നെറുവാന്‍ ആകുമോ എനിക്കിനി

കിനാക്കളെല്ലാം കിനാക്കളായി.

നഷ്ടമായത് ഇനി ഒരിക്കലും 

മുളക്കാത്ത എന്‍ ചിറക്
   
ഒഴുകിയിറങ്ങുന്ന ചോരയുടെ നനവ്

അറിയുന്നു ഞാന്‍ ഇപോള്ളും

ഞാന്‍ ഒരു കുഞ്ഞു പക്ഷി

പറക്കാന്‍ ചിറക് നഷ്ടപെട്ട

കുഞ്ഞു പക്ഷി














ജനനം മരണം

ഒരു നാണ്ണയത്തിന്റെ ഇരുവശങ്ങള്‍

സ്വപ്നങ്ങള്‍ക്കും ഉണ്ട് 

ജനനവും മരണവും

 

ഞാന്‍ എന്‍റെ മനസ്,

നീ നല്‍കിയ പ്രണയത്തിന്‍റെ

ഭ്രൂണത്താല്‍  ജന്മംനല്‍കിയ

ഒരുപാട് സ്വപ്‌നങ്ങള്‍

അവക്ക് പ്രണയത്തിന്‍റെ

മധുരം ഊട്ടി ഞാന്‍ വളര്‍ത്തി

പ്രണയത്തിന്‍റെ കയിപ്പ്

ഞാന്‍ അവയെ അറിയിച്ചില്ല

സ്വപ്‌നങ്ങള്‍ വളര്‍ന്നു കുന്നോളം



 

ഇന്ന്‍ രണ്ട് വാക്കിനാല്‍

നീ അവക്ക് വിഷം നല്‍കി

എന്‍റെ സ്വപ്‌നങ്ങള്‍ ഞാന്‍ 

ജന്മം നല്‍കി പോറ്റി വളര്‍ത്തിയ

എന്‍റെ സ്വപ്‌നങ്ങള്‍

ഇന്ന്‍ മരണാസന്നര്‍




ശുഷ്കിച്ച് എല്ലും തോലും ആയ 

എന്‍റെ സ്വപ്‌നങ്ങള്‍ 

മരണത്തോടു മല്ലിടുന്ന എന്‍റെ സ്വപ്നങ്ങളേ 

മാറോടണച്ചു  ഞാന്‍ നിലവിളിക്കുന്നു




ഇന്ന്‍ തിരിച്ചറിവുണ്ട് 


എന്‍റെ സ്വപ്‌നങ്ങള്‍ മരിക്കും

എങ്കിലും മോഹിച്ചുപോകുന്നു

ഇവയല്ലാം ഒരു ഹൃദയതുടിപ്പായി

എന്നില്‍ അവശേഷിചിരുന്നെങ്കില്‍
Monday, February 11, 2013

നിന്നെ തേടി




 
 

എഴുതാന്‍ മറന്ന വരികളില്‍

പാതി മുറിഞ്ഞ അക്ഷരങ്ങളില്‍

വിരൂപമായ വാക്കുകളില്‍

മഷി പരന്ന്  

വികൃതമായ പുസ്തകതാളുകളില്‍

 ഞാന്‍ നിന്നെ തേടി നടന്നു

 വേദഗ്രന്ഥങ്ങളിലും ചരിത്ര താളുകളിലും,

 ചിതലരിച്ച ഓര്‍മക്കുറിപ്പുകളിലും

ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കപെട്ട

കടലാസുകഷണങ്ങളിലും നിന്നെ

 ഞാന്‍ പരതുകയായിരുന്നു.

ഒളിഞ്ഞിരുന്ന നിന്നെ തേടി

ഇന്നെനിക്ക് മുന്നില്‍ ശൂന്യമായ

തൂലികത്തുമ്പ്‌ കണ്ണുമ്പോള്‍ 

ഞാന്‍  തിരിച്ചറിയുന്നു 

ഞാന്‍ തേടികൊണ്ടിരുന്ന

നീ ഞാന്‍ തന്നെ എന്ന സത്യം.





 
 
 
 
 













എന്‍റെ ഹൃദയം പറയുന്നത്
കേട്ടാണ്ണ്
ഞാന്‍ ഇതുവരെ ജീവിച്ചത്
അങ്ങനെ
ജീവിക്കാനാണ്ണ്‍ പഠിച്ചതും

ഇന്ന്‍ എന്നില്‍
എന്‍റെ ഹൃദയം ഇല്ല
എന്‍റെ ഹൃദയം എനിക്ക്
എവിടേയോ നഷ്ടമായി
എന്‍റെ ഹൃദയം കട്ടെടുത്തവര്‍
തിരിച്ചു തരാതെ കടന്നുകള്ളഞ്ഞു
ഇന്ന്‍ ഞാന്‍
ഹൃദയം ഇല്ലാതെ ജീവിക്കുന്നു.
എനിക്ക്  നേരെ
നിങ്ങള്‍ ഓരോരുത്തരും
കൈ വിരല്‍ ചുണ്ടി
ഹൃദയമില്ലത്തവളെ എന്ന്‍
വിളിച്ചു  പരിഹസിക്കുന്നു


എന്‍റെ ഹൃദയം
സ്നേഹംകൊണ്ട് പണിതതായിരുന്നു
 എന്‍റെ ഹൃദയം
സ്നേഹത്തിന്‍റെ നിറകുടമായിരുന്നു
എന്‍റെ ഹൃദയം
കപടത നിറഞ്ഞ പുഞ്ചിരികൊണ്ടും
കാപട്യം നിറഞ്ഞ വക്കുകള്‍കൊണ്ടും
അവര്‍ പങ്കിട്ടെടുത്തു
അവര്‍ എന്‍റെ ഹൃദയം
വെട്ടി മുറിച്ചു
എന്‍റെ സ്നേഹരക്തം ഊറ്റികുടിച്ചു
സ്നേഹം വറ്റിവരണ്ട
എന്‍റെ ഹൃദയം എന്നില്‍
ഒരു മാംസപിണ്ഡം ആയി
അവശേഷിക്കുന്നു










ഇന്ന്‍ ദൈവം 
എനിക്ക് നേരെ നിട്ടുന്നു 
രണ്ട്  പാനപാത്രങ്ങള്‍ 
ഒന്ന്‍ സന്തോഷത്തിന്‍റെ 
വേറൊന്ന്‍ ദുഃഖത്തിന്‍റെ 
മനുഷ്യജന്മം ആയി പോയിയിലെ 
ഒന്നിച്ചു നുകര്‍ന്നെ പറ്റൂ 
പാനപാത്രങ്ങള്‍ 

ജീവിതത്തില്‍ ഇങ്ങനെ ചിലതുണ്ട് 
സന്തോഷം വരുമ്പോള്‍ പൊട്ടികരയുവാനും 
ദുഃഖം വരുമ്പോള്‍ 
പൊട്ടി ചിരിക്കുവാനും തോന്നും.
ഒരു സ്വപ്നം പോലെ 
മനസ്സില്‍ കൊണ്ടുനടന്ന ചിലത്
വിധിക്കപ്പെട്ടവന്‍റെ മുന്നില്‍ 
വീണ്ണ് ഉടയും.
ചിലത് പൂക്കും കായ്‌ക്കും

പൂവിട്ട പൂന്തോടത്തിലേക്ക് പോകും വഴി 
വിണ്ണ് ഉടഞ്ഞവ  കാലില്‍ തറക്കാം.
ചോരവാര്‍ന്ന്‍ ഒഴുകാം
എങ്കിലും കരയരുത് 
ഒരു നിമിഷം കൊണ്ട് 
നിന്‍റെ മുഖത്‌ വിരിഞ്ഞ പുഞ്ചിരി
നഷ്ടമാകാതെ കാത്തുസുക്ഷിക്കാന്‍ എങ്കില്ലും

ഇല്ല കരയില്ല 
ഇനി ഞാന്‍ കരയില്ല
ഇന്ന്‍ ജീവിതം എനെ പഠിപിച്ചു
ഇങ്ങനെ വേണം ജീവിക്കാന്‍
ഇതാണ് ജീവിതം
ഇങ്ങനെയൊക്കെയാണ് ജീവിതം












പറയുവാന്‍ ഉണ്ട് 
ഒരു ആയിരം സ്വപ്‌നങ്ങള്‍
പകരുവാന്‍ ഉണ്ട് 
ഇനി ഒരുപാട് സ്വപ്‌നങ്ങള്‍
നിറം ചാലിച്ച് നീ എനില്‍ 
വരച്ചിട്ട സ്വപ്‌നങ്ങള്‍
 പ്രണയത്തിന്‍റെ ഭാഷയില്‍ 
എഴുതപ്പെട്ട സ്വപ്‌നങ്ങള്‍
എനിക്ക് ആയി നീ 
എഴുതിയ സ്വപ്‌നങ്ങള്‍
നിനക്കായി കാത്തുസൂക്ഷിക്കുന്ന 
ഒരുപാട് സ്വപ്‌നങ്ങള്‍
നെയിത്തുകൂട്ടിയ 
സ്വപ്നങ്ങളുംമായി കാത്തിരുന്നു 
സ്വപ്‌നങ്ങള്‍ സഫലമാകുന്ന,
ദിനയാത്രങ്ങള്‍ക്കായി..........



എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner